Monday, August 29, 2011

നടൻ തിലകനെ വിമർശിക്കുന്നു.

              നടന്‍ തിലകന് 
         ഭാരതീയ യുക്തിവാദി സംഘം 
         കൊടുത്ത അവാര്‍ഡ് 

         തിരിച്ചു വാങ്ങണം.

      എന്തേ  ഇങ്ങനെ ആവശ്യപ്പെടാന്‍ എന്നല്ലേ? 2011 ആഗസ്റ്റ്‌ 28 ന്റെ
'ദ് ഹിന്ദു' പത്രത്തിലെ കോഴിക്കോട്ടു നിന്നുള്ള ഒരു വാര്‍ത്തയാണ് ഇതിനു
കാരണം. വാര്‍ത്ത ഇതാണ്: "ശിവ സേനയും ശ്രീഗണേശോല്സവ ട്രസ്റ്റും
ചേര്‍ന്ന് ആഗസ്റ്റ്‌ 30 മുതല്‍ സപ്തംബര്‍ 4 വരെ കോഴിക്കോട്ടു വെച്ച്
ഗണേശോല്സവം ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇവിടുത്തെ
മാതാ അമൃതാനന്ദമയി മഠം അധിപതി സ്വാമി വിവേകാമൃത ചൈതന്യയാണു
പരിപാടിയുടെ തുടക്കം കുറിക്കുന്നത്.    കോഴിക്കോട്ടെ പഞ്ചാബ്
നാഷണല്‍ ബാങ്കിന്മുന്‍വശത്തുള്ള ഗ്രൗണ്ടില്‍ വെച്ച് ഇദ്ദേഹം 321 
ഗണപതിവിഗ്രഹങ്ങള്‍ പൂജിച്ചു നല്‍കും. ആഗസ്റ്റ്‌ 30 ന് പുലര്‍ച്ചെ
നാല് മണിക്ക് മഹാഗണപതി ഹോമത്തിന്റെ അകമ്പടിയോടെ  ഈ
വിഗ്രഹങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും. തുടര്‍ന്നുള്ള
ദിവസങ്ങളില്‍ ഹോമത്തോടൊപ്പം  പൂജകള്‍, അന്നദാനം (ഉച്ചക്ക് 12 മണി മുതല്‍ 
2 മണി വരെ), വിദ്യാര്‍ഥികള്‍ക്കുള്ള പെയിന്റിംഗ് മത്സരം എന്നിവ
ഉണ്ടായിരിക്കും.
             
         കോഴിക്കോട് ഗവ: മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ: കെ.മാധവന്‍കുട്ടി
സപ്തംബര്‍4 ന്  വൈ: 3 മണിക്ക് സാംസ്കാരിക സമ്മേളനം ഉത്ഘാടനം ചെയ്യും.
സാഹിത്യകാരന്‍ പി. ആര്‍.നാഥന്‍, സിനിമാ നടന്‍ സുധീഷ്‌, ഗായകന്‍
ജോളി ജോണ്‍ എന്നിവര്‍ മുഖ്യാതിഥികളാവും. സിനിമാ നടന്‍ തിലകന്‍ 
വൈകീട്ട് 4 മണിക്ക്, മിനി ബൈപ്പാസ്സില്‍ വിഗ്രഹങ്ങളുടെ ഘോഷയാത്ര 
ഉത്ഘാടനം ചെയ്യും.കോഴിക്കോട് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൂടെ
കടന്നു പോവുന്ന ഘോഷയാത്ര തൊടിയില്‍ ഭഗവതിക്ഷേത്രത്തിനു മുമ്പില്‍
സമാപിക്കും. ചടങ്ങുകള്‍ക്ക് ശേഷം വിഗ്രഹങ്ങള്‍  കടലില്‍ നിമഞ്ജനം ചെയ്യും." 

             ഇനി കൂടുതല്‍ പറയേണ്ടതില്ലല്ലോ? പ്രവര്‍ത്തകനോ അംഗമോ
ഒന്നുമല്ലെങ്കിലും നടന്‍ തിലകന്‍ ഒരു കടുത്ത നിരീശ്വരവാദിയും യുക്തിവാദിയും
ആണെന്നാണ്‌ കേട്ടിരുന്നത്.കഴിഞ്ഞ വര്‍ഷമാണെന്ന് തോന്നുന്നു, ഭാരതീയ
യുക്തിവാദിസംഘം തിലകന് യുക്തിവാദിഎന്ന പേരില്‍ ഒരു അവാഡ്
കൊടുത്ത വാര്‍ത്ത കണ്ടപ്പോള്‍ ഇക്കാര്യം ഉറപ്പാവുകയും ചെയ്തിരുന്നു.
മുകളില്‍ കൊടുത്ത വാര്‍ത്ത വായിച്ചപ്പോള്‍  എല്ലാം തല കീഴായി മറഞ്ഞു.
എന്ത് പറ്റിയുക്തിവാദി തിലകന്? സാംസ്കാരിക സമ്മേളനത്തില്‍ പങ്കെടുക്കുന്ന
കാര്യമാണെങ്കില്‍ പോട്ടെഎന്ന്‌ വെയ്ക്കാമായിരുന്നു. ഇതതല്ല. ഗണപതി
വിഗ്രഹങ്ങളുടെ ഘോഷയാത്രയാണ് അദ്ദേഹംഉത്ഘാടനം ചെയ്യുന്നത്!
തികച്ചും മതപരമായ, അന്ധവിശ്വാസപരമായ ഒരു കാര്യം. ഇത് സംഘടി
പ്പിക്കുന്നതാരാണ്? ശിവസേനയെന്ന കടുത്ത ഹിന്ദു വര്‍ഗീയ സംഘടനയും,
വിവേകാ മൃത ചൈതന്യയെപ്പോലുള്ള ആള്‍ദൈവ ശിങ്കിടികളും! നമ്മള്‍
കേട്ടറിഞ്ഞ തിലകനെപ്പോലുള്ള   ഒരാള്‍ഒരിക്കലും ചെന്ന് ചേരാന്‍ പാടില്ലാത്ത
ഒരിടത്താണ് തിലകന്‍ എത്തിയിരിക്കുന്നത്. തിലകന്‍ ഒരു ആത്മീയ വാദിയായി
മാറിയോ?അദ്ദേഹം ഒരു ഈശ്വരവിശ്വാസി ആയിത്തീര്ന്നോ? 
ഈ സാഹചര്യത്തില്‍ തിലകന് തങ്ങള്‍ നല്‍കിയ അവാര്‍ഡ് തിരിച്ചു  തരാന്‍
ബി.വൈ.എസ്. തിലകനോട് ആവശ്യപ്പെടണം. അല്ലെങ്കില്‍ താന്‍  സ്വീകരിച്ച
പുരസ്കാരം തിരിച്ചു നല്‍കാന്‍ തിലകന്‍ മര്യാദ കാണിക്കണം. 

              ഈ വാര്‍ത്തയില്‍ ചര്‍ച്ചാവിധേയമാക്കേണ്ട ചില വിഷയങ്ങള്‍ കൂടി
അടങ്ങിയിട്ടുണ്ട്.മത-വര്‍ഗീയ വാദികള്‍  പൊതു സമൂഹത്തില്‍ ഇടം കിട്ടാന്‍
വേണ്ടി എന്തൊക്കെ സൂത്രങ്ങളാണ് ചെയ്യുന്നത് എന്ന്‌ നോക്കു.
സിനിമാനടന്മാരെപ്പോലുള്ള  സെലബ്രിറ്റികളെ  ഇവരുടെ കുത്സിത 
കര്‍മങ്ങളില്‍ പങ്കാളികളാക്കുക,  കലാമത്സരങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയവ 
അക്കൂട്ടത്തില്‍ പെടുന്നു.അന്നദാനം,  ആരോഗ്യക്യാമ്പ്  തുടങ്ങിയ ദാനധര്‍മകര്‍മ്മങ്ങള്‍
അന്ധവിശ്വാസ-അനാചാര-അനുഷ്ടാനങ്ങളുടെ അനുബന്ധ പരിപാടിയാക്കി 
പൊതു സമൂഹത്തിന്റെ അംഗീകാരം നേടിയെടുക്കുന്നു. പുതിയ പുതിയ
മതാഘോഷങ്ങള്‍ ഇറക്കുമതി ചെയ്തു വര്‍ഗീയത വേരുപിടിപ്പിക്കുന്നതാണ്
മറ്റൊന്ന്. ഏറെക്കഴിയാതെ ഗണേശോല്സവവും, ആറ്റുകാല്‍ പൊങ്കാല പോലെ
പടര്‍ന്നുപന്തലിക്കും എന്ന കാര്യത്തില്‍ സംശയമില്ല. രക്ഷാബന്ധന്‍ ഇപ്പോള്‍
പ്രചുരപ്രചാരമായിക്കഴിഞ്ഞു.. കമ്മ്യൂണിസ്ടുകാര്‍  പോലും രാഖി കെട്ടി
നടക്കുന്നത് കാണുമ്പോള്‍ അറപ്പും വെറുപ്പുമാണ് തോന്നുക.. ഇതൊക്കെ
വേറൊരു പോസ്റ്റിനുള്ള വിഷയമാക്കാന്‍ ഉദ്ദേശിക്കുന്നത് കൊണ്ടു ഈ
കുറിപ്പ് ഇവിടെ അവസാനിപ്പിക്കുന്നു. 

Tuesday, August 23, 2011

ഖുറാനും സഹിഷ്ണുതയും

                                      നോമ്പും ദാരിദ്ര്യവും  
      
         ഇസ്ലാമിനെ വിമര്‍ശിച്ചാല്‍ കഠിനമായ ശിക്ഷ കിട്ടും എന്നതിന് തെളിവായി ഒരു പാട് ഖുര്‍ ആന്‍ വാക്യങ്ങള്‍ ഉദ്ധരിച്ചു കാണാറുണ്ട്‌. എന്നാല്‍ ഖുര്‍ ആനില്‍ അത്ര കര്‍ക്കശമായ നിയമങ്ങളൊന്നും ഇല്ലെന്നും അതൊക്കെയുള്ളത്  പില്‍ക്കാലത്ത് (എട്ടാം നൂറ്റാണ്ടില്‍) ചില നിയമപണ്ഡിതന്മാര്‍ ഉണ്ടാക്കിയ വിധിതീര്‍പ്പുകളുടെ സമാഹാരമായ 'ശരി അത്തില്‍' ആണെന്നും  സിയാവുദ്ദീന്‍ സര്‍ദാര്‍ തന്റെ ഏറ്റവും പുതിയ ഗ്രന്ഥമായ 'റീഡിംഗ് ദി ഖുറാനി'ല്‍ സ്ഥാപിക്കുന്നതായി ഹമീദ് ചേന്ദമംഗലൂര്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ : 31  07  2011 ) പറയുന്നു. ശരീ അത്ത് ദൈവീകമല്ല എന്നാണു സിയാവുദീന്റെ വാദം. ഖുറാന്‍ മാത്രമാണ് ഇസ്ലാമുകള്‍ ദൈവീകമായി അനുസരിക്കേണ്ട മതഗ്രന്ഥം എന്ന് പുസ്തകത്തില്‍ പറയുന്നുണ്ടത്രേ!  പക്ഷെ സിയാവുദ്ദീന്‍ സര്‍ദാര്‍ പറയുന്നത് പോലെയൊന്നുമല്ല ഇസ്ലാമിക ലോകത്ത് നടക്കുന്നത്. ഖുറാനില്‍ ഉണ്ടെന്നു അദ്ദേഹം പറയുന്ന സഹിഷ്ണുതയൊന്നും  എവിടെയും കാണാനില്ല. ഖുറാന്‍ മനുഷ്യസ്ന്ഹേത്തിലും നീതിയിലും അധിഷ്ടിതമായ ഗ്രന്ഥമാണെന്നും അത് പിന്തുടരുന്ന
പക്ഷം സംശുദ്ധമായ ഒരു ഇസ്ലാമിക ലോകം സാക്ഷാല്കൃത മാവുമെന്നും അങ്ങനെ വന്നാല്‍ ഇന്ന് ഇസ്ലാമിന് വന്നുചേര്‍ന്നിട്ടുള്ള അപകീര്‍ത്തിയും ശത്രുതയും ഇല്ലാതാവുമെന്നുമൊക്കെയുള്ള സ്വപ്നത്തില്‍ നിന്നാവാം 'reading the khuran' ലെ ആശയങ്ങള്‍ വാര്‍ന്നു വീണത്‌.

          സിയാവുദ്ദീന്‍ സര്‍ദാരിന്റെ ഖുറാന്‍ വ്യാഖ്യാനമാണ് ശരിയെങ്കില്‍ നോമ്പിനെക്കുറിച്ചുള്ള താഴെ പറയുന്ന വിമര്‍ശനം ഉന്നയിക്കാന്‍ എനിക്ക് ഒട്ടും ഭയം തോന്നേണ്ട കാര്യമില്ല.

          നോമ്പുകാലത്ത് പട്ടിണി കിടക്കുന്നത് വിശപ്പിന്റെ കാഠിന്യം സ്വയം അനുഭവിക്കാനാണെന്ന് ഇസ്ലാമിക
പണ്ഡിതന്മാര്‍ ലേഖനങ്ങളി ലൂടെയും പ്രഭാഷണങ്ങളി ലൂടെയും ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണല്ലോ?
എങ്കില്‍ പട്ടിണി ജീവിതത്തിന്റെ ഭാഗമായിട്ടുള്ളവര്‍ നോമ്പ് നോല്‍ക്കേണ്ട തുണ്ടോ? മുസ്ലിംകള്‍ ബഹുഭൂരിപക്ഷ മുള്ള രാജ്യമാണല്ലോ സോമാലിയ. അവിടെ ആമ്ഭ്യന്തര കലാപം മൂലം ദാരിദ്ര്യവും പട്ടിണിയും കൊടികുത്തി വാഴുകയാണ്. പട്ടിണികൊണ്ട് എല്ലും തോലുമായ കുഞ്ഞുങ്ങളുടെയും വൃദ്ധ ജനങ്ങളുടെയും ചിത്രങ്ങള്‍ കാണുമ്പോള്‍  കണ്ണ് നനയാത്തവരുണ്ടാവില്ല. അവിടെ 'പുണ്യ'മാസവും, നോമ്പും, ഇഫ്താറും ഒക്കെ അര്‍ത്ഥശൂന്യമല്ലേ എന്ന ചോദ്യത്തിന് ഇസ്ലാമിക പണ്ഡിതരുടെ പ്രതികരണം അറിഞ്ഞാല്‍ കൊള്ളാം. ഒരു നേരം മാത്രം ഭക്ഷണത്തിന് വകയുള്ള വരും, പോഷകാഹാര ക്കുറവിന്റെ പ്രത്യാഘാത മനുഭവിക്കുന്നവരുമായ അനേകായിരം മുസ്ലിം മതവിശ്വാസികള്‍ ലോകത്തിന്റെ നാനാ ഭാഗത്ത് മുണ്ടാവാതിരിക്കുമോ? അവരെ സംബന്ധിച്ചിടത്തോളം നോമ്പിന്റെ പ്രസക്തി എന്താണ്?

         ഇതൊക്കെ പുതിയ ചോദ്യമാണെന്നു എനിക്കഭിപ്രായമില്ല.